സ്വയം തട്ടിത്തകർത്തൂ എൻ
സ്വപ്നങ്ങൾ തൻ പളുങ്കുപാത്രത്തെ.
ചായമാം കറുപ്പിൽ സ്നാനപ്പെടുത്തി,
ഞാൻ മെനഞ്ഞെടുത്ത വെണ്ണക്കൽ പ്രതിമയെ.
മുന്നേ നടന്നവർ പാകിയെടുത്ത വഴിതൻ മുന്നിൽ,
മറ തീർത്തു നിഷേധത്തിൻ മതിൽ കെട്ടുകൾ.
ഞാൻ കാത്തിരിക്കുന്നു...
സ്വർണ്ണത്തേരിലെത്തും സമയത്തെ,
ഒഴികിയടുക്കുന്ന തിരകളെ,
എനിക്കായി...എനിക്കായി മാത്രം.
ഇതാ കാലമെത്തി,ഇരുതലമൂർച്ചയുമായി;
അടിയൊഴുക്കിൻ ചതിയുമായി തിരകളും.
അടിതെറ്റി...മുറിവേറ്റു...
വാർന്നൊഴുകിയ രക്തം ഓർമ്മകളായിരുന്നു.
കണ്ടു ഞാൻ അതിൽ...
നന്മ തൻ പാതയെ,
എന്റെ വെണ്ണക്കൽ പ്രതിമയെ,
തിളങ്ങുന്ന പളുങ്കുപാത്രത്തെ.
No comments:
Post a Comment